വാഷിങ്ടൺ: ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പശ്ചിമേഷ്യ ഉരുകുന്നതിനിടെ അമേരിക്കയിൽ നിന്ന് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ. ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രായേൽ അമേരിക്കയുടെ സഹായം തേടിയത്.
ഇസ്രായേലിന്റെ ആവശ്യത്തോട് അനുകൂല പ്രതികരണവുമായി അമേരിക്ക രംഗത്തെത്തി. ഇസ്രായേലിന് സൈനിക- നയതന്ത്ര- ഇന്റലിജൻസ് സഹായം ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞിരുന്നു.
അതേസമയം, ഹമാസിന്റെ ആക്രമണത്തിൽ മരണം 700 കടന്നതായും പരിക്കേറ്റവരുടെ എണ്ണം 2000 പിന്നിട്ടെന്നും ഇസ്രായേൽ അറിയിച്ചിരുന്നു. ഇസ്രായേലിൽ റെയിൽ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക