കോഴിക്കോട്: കോഴിക്കോട് നിർത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു ബൈക്കിലെത്തിയ രണ്ടുപേര്‍ ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്.
ഇന്നു പുലർച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്. ജീപ്പ് കത്തിനശിക്കുംമുൻപ് തന്നെ സമീപത്തുണ്ടായിരുന്ന ടാക്സി-ആംബുലൻസ് ഡ്രൈവർമാർ ചേർന്ന് തീയണച്ചതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.
ഇന്നലെ കുറ്റിക്കാട്ടൂരില്‍ ഇന്നലെ രാത്രി രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ജീപ്പ്.
അക്രമികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ബോംബേറിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക