കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലിനെ വിറപ്പിച്ച കാട്ടുകൊമ്പന് കാടുകയറി. ഇന്നലെ വനാതിര്‍ത്തിയില്‍ എത്തിയ കൊമ്പന് രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. ജനവാസ മേഖലയിലെത്തിയ കാട്ടാന പിന്നീട് മാട്ടറ ചോയിമടയിലെ തോട്ടത്തിലായിരുന്നു. എന്നാല്‍ ഇവിടെ നിന്നും പിന്നീട് കാട്ടുകൊമ്പന് കാട് കയറിയതായാണ് വിവരം.
അതേസമയം, വനവകുപ്പ് കാട്ടാനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാന നിലയുറപ്പിച്ചത്. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്.
കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.
കാട്ടാനയിറങ്ങിയതിനെ തുടര്‍ന്ന് ഉളിക്കലിലെ കടകള്‍ അടയ്ക്കുകയും വയത്തൂര് വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകള്‍ക്കും അവധി നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക