ഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റിലെ 6.83 ശതമാനത്തില്‍നിന്നു സെപ്റ്റംബറില്‍ 5.02 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പച്ചക്കറി വിലയില്‍ കുറവുണ്ടായതാണ് പണപ്പെരുപ്പം കുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.
അതേസമയം, രാജ്യത്തെ ഭക്ഷ്യവില പണപ്പെരുപ്പത്തിലും കുറവുണ്ട്. ഓഗസ്റ്റില്‍ 9.94 ശതമാനമായിരുന്ന ഭക്ഷ്യവില പണപ്പെരുപ്പം സെപ്റ്റംബറില്‍ 6.56 ശതമാനത്തിലേക്ക് ഇടിഞ്ഞു. ജൂലൈയില്‍ ഇത് 7.44 ശതമാനമായിരുന്നു. അന്ന് പച്ചക്കറി വില ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് തക്കാളിയുടെ വവില കുത്തനെ ഉയര്‍ന്നതായിരുന്നു പണപ്പെരുപ്പത്തിന് കാരണമായത്.
ഈ മാസത്തെ പണനയ അവലോകനത്തിനു ശേഷം തുടര്‍ച്ചയായ നാലാം വട്ടവും പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ ആര്‍ബിഐ തീരുമാനിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ അടിസ്ഥാനലക്ഷ്യമായ നാലു ശതമാനത്തിലേക്കു പണപ്പെരുപ്പനിരക്ക് എത്തുന്നതുവരെ പലിശനിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക