എട്ടുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നൂറ്റിനാല് വർഷം കഠിനതടവും നാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. അടൂർ ഫസ്റ്റ് ട്രാക്ക് ആന്റ് സ്പെഷ്യൽ ജഡ്ജി എ സമീറാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാൽ മതി. പിഴത്തുക കുട്ടിക്ക് കൈമാറണം, അല്ലാത്തപക്ഷം 26 മാസം കൂടി അധികകഠിനതടവ് അനുഭവിക്കേണ്ടിവരും.
പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദി (32) നെതിരെയാണ് നടപടി. അനുജത്തി മൂന്നര വയസ്സുകാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദൃക്സാക്ഷിയാണ് എട്ടുവയസ്സുകാരി. ആ കേസിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഇയാളെ 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു.
അടൂർ പോലീസ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസായിരുന്നു അത്. ആദ്യകേസിലെ വിധിയാണ് ഇപ്പോൾ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക