മണിപ്പുരിൽ രണ്ട് ആദിവാസി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ നിയമലംഘനത്തിന്റെ പേരിലുള്ള റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്. മെയ് മാസം നടന്ന സംഭവത്തിന്റെ വീഡിയോ ജൂലൈയോടെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ രാജ്യവ്യാപകമായി വൻപ്രതിഷേധം ഉടലെടുത്തിരുന്നു. ഇതോടെയാണ് സുപ്രീം കോടതി സിബിഐക്ക് കേസ് കൈമാറിയത്.
കേസിൽ അറസ്റ്റ് രേഖപ്പെടുത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക