സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സിബിഐയുടെ ഓപ്പറേഷന് ചക്ര-രണ്ടിന്റെ ഭാഗമായി രാജ്യവ്യാപക തെരച്ചില്‍ സംഘടിപ്പിക്കുന്നു. അഞ്ചു കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളില്‍ സിബിഐ തീവ്ര റെയ്ഡ് നടത്തി.
32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്ടോപ്പുകള്/ഹാര്‍ഡ് ഡിസ്കുകള്‍, രണ്ട് സെര്‍വറുകളിലെ ചിത്രങ്ങള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ പരിശോധനയില്‍ കണ്ടുകെട്ടുകയും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. തട്ടിപ്പിനായി ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളുടെ നിയന്ത്രണവും സിബിഐ ഏറ്റെടുത്തു. ഓപ്പറേഷന് ചക്രയിലൂടെ ലക്ഷ്യമിട്ട കേസുകളില്‍, അന്താരാഷ്ട്ര സാങ്കേതിക സഹായത്തോടെ നടത്തിയ രണ്ട് തട്ടിപ്പുകള്‍ തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക