അബുദാബി: ഗാസയില്‍ യുദ്ധക്കെടുതിയിലായ ആളുകള്‍ക്കായി 68 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ അയച്ച് യുഎഇ. ‘തറാഹൂം ഫോര്‍ ഗാസ’ ക്യാമ്പയിന്റെ ഭാഗമായി യുഎന്‍ ഫുഡ് പ്രോഗ്രാമുമായി സഹകരിച്ചാണ് യുഎഇ സഹായമെത്തിക്കുന്നത്. പലസ്തീന് ജനതയ്ക്ക് മാനുഷിക സഹായം നല്കുന്ന ആഗോളനീക്കത്തെ യുഎഇ പിന്തുണയ്ക്കുന്നുവെന്ന് ഫോറിന് അഫയേഴ്സ് ഫോര്‍ ഡിവലപ്മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് സഹമന്ത്രി സുല്‍ത്താന്‍ അല്‍ ഷംസി പറഞ്ഞു.
പൗരന്മാര്, താമസക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, ചാരിറ്റി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ 25,000 ദുരിതാശ്വാസ പാക്കേജുകള്‍ ശേഖരിക്കാനാണ് ക്യാമ്പയില്‍ ലക്ഷ്യമിടുന്നത്. റെഡ് ക്രെസന്റ് കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ സൗഹൃദരാജ്യങ്ങളെ പിന്തുണയ്ക്കാനുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് നീക്കം.
ഭക്ഷ്യ-ആരോഗ്യ സാമഗ്രികള്‍ക്കൊപ്പം ശുചിത്വസാമഗ്രികളും കുട്ടികളുടെയും അമ്മമാരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വസ്തുക്കളും ശേഖരിക്കുന്നതിന് കാമ്പയിന് പ്രാധാന്യം നല്‍കുന്നുണ്ട്. ഈ മാസം 15 മുതല്‍ ഇതുവരെ 4500-ലേറെ സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് 13,000 ദുരിതാശ്വാസ പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക