ടെല്‍ അവീവ്: ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേല്‍. കരസേനാ മേധാവി ഹെര്‍സി ഹലേവിയാണ് ഇക്കാര്യം പറഞ്ഞത്. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു കരയുദ്ധത്തിന് ഇസ്രയേല്‍ പൂര്‍ണ സജ്ജമാണെന്നും ഹെര്‍സി കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് ഇസ്രയേല്‍ സജ്ജമാണെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനു തയാറെടുത്തെന്നും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഡാനിയല്‍ പറഞ്ഞു. ഇസ്രയേലിന്റെ ഈ നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക രാജ്യങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക