കരുവന്നൂർ കള്ളപ്പണക്കേസ് പ്രതികളായ അരവിന്ദയും ജിൽസിന്റെയും ജാമ്യ അപേക്ഷ കോടതി തള്ളി. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ പി ആർ അരവിന്ദാക്ഷൻ,ബാങ്ക് സീനിയർ അക്കൗണ്ടന്റ് ജിൽസ് എന്നിവർക്ക് എറണാകുളം പി എം എൽ എ കോടതി ജാമ്യം നിഷേധിച്ചത്.
കള്ളപ്പണം വെളിപ്പിച്ച കേസിലെ മുഖ്യപ്രതിയായ പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കഴിഞ്ഞദിവസം ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു.
ഈ മാസം 31നകം തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ അരവിന്ദാക്ഷൻ, സ്വകാര്യ പണമിടപാടുകാരനായ പി സതീഷ് കുമാർ, ഇടനിലക്കാരനായ പി പി കിരൺ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ട് സി കെ ജിൽസ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഒരുങ്ങുന്നത്.
180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ബാങ്ക് ഭരണസമിതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെ ഇവർ നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക