ഡല്‍ഹി: ഡല്‍ഹിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ വെടിവയ്ക്കുകയായിരുന്നു. പൂജ യാദവ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ജയ്റ്റ്പുര് ഭാഗത്തായിരുന്നു സംഭവം.
വെടിയൊച്ച കേട്ട് ഓടിയെത്തിയവര്‍ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആളുകള്‍ പ്രതികളെ പിന്തുടര്ന്നെങ്കിലും ഇവര്‍ ഓടി രക്ഷപ്പെട്ടു. ബൈക്ക് മാത്രമാണ് പിടിച്ചെടുക്കാനായത്. പ്രതികള്‍ കടന്നുകളഞ്ഞതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പിന്നീട് അറസ്റ്റ് ചെയ്തു.
ഫരീദാബാദ് സ്വദേശി റോക്കി ആണ് അറസ്റ്റിലായത്. പൂജയുമായി ഇയാളുടെ സഹോദരന് കൃഷ്ണ പ്രധാന് പ്രണയത്തിലായിരുന്നു. തുടര്‍ന്നാണ് കൊലപാതകമെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക