തൃശൂർ: ബസുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നുവെന്ന പരാതികേട്ട് ബസുകൾ നിർത്തിച്ച് വിദ്യാർഥികൾക്ക് യാത്രാ സൗകര്യമൊരുക്കി രമ്യാ ഹരിദാസ് എം.പി. നിർത്താതെ പോകുന്ന ബസിനു പിന്നാലെയുള്ള വിദ്യാർഥികളുടെ നെട്ടോട്ടം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം.പി വിഷയത്തിൽ ഇടപെട്ടത്. കോളജുകൾ വിട്ടതോടെ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസുകളും സ്റ്റോപ്പിൽ നിർത്തി തങ്ങളെ കറ്റുന്നില്ലെന്ന വിദ്യാർഥികളുടെ പരാതി കേട്ടതോടെ വിദ്യാർഥികൾക്കൊപ്പം നിന്ന് പിന്നീട് വരുന്ന ബസ്സുകൾക്ക് കൈകാട്ടി നിർത്തിക്കുകയായിരുന്നു.
എംപിയെ കണ്ടതോടെ, കോളജുകൾ വിട്ടാൽ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസുകളും സ്റ്റോപ്പിൽ നിർത്തി ഞങ്ങളെ കറ്റുന്നില്ലെന്ന വിദ്യാർത്ഥികൾ പരാതി പറഞ്ഞു. പിന്നാലെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന രമ്യാ ഹരിദാസ് ബസ് തടഞ്ഞ് നിർത്തി വിദ്യാർത്ഥികളെ കയറ്റുകയും ചെയ്തു.
എന്നാൽ ഇതു വഴിവന്ന ഒരു ബസിലെ ജീവനക്കാരൻ ഇത് ദീർഘ ദൂര ബസാണെന്നും ഈ ബസിൽ കുട്ടികളെ കയറ്റാൻ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടതോടെ ബസ് ജീവനക്കാർ വിദ്യാർത്ഥികളെ ബസിൽ കയറ്റി. എം.പിയോട് ബസിലെ ജീവനക്കാരൻ കയർത്തു സംസാരിച്ചത് ചെറിയ സംഘർഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി വിദ്യാർത്ഥികളെ ബസിൽ കയറ്റി വിട്ടു. ഒടുവിൽ ബസ് ജീവനക്കാരൻ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക