ഇന്ത്യയില്‍ ലാപ്ടോപ്പ് ഇറക്കുമതി ചെയ്യാന്‍ നൂറിലധികം സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ഡെല്‍, എച്ച്പി, സാംസങ്, ലെനോവോ തുടങ്ങിയ കമ്പനികള്‍ ഈ അനുമതി ലഭിച്ചവയുടെ കൂട്ടത്തിലുണ്ട്. ഇന്ത്യയിലേക്ക് ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള്, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ ഈ കമ്പനികള്‍ക്ക് അനുമതിയുണ്ടാകും.
കയറ്റുമതി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സംവിധാനത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഏസര്‍, ഷഓമി, ഐബിഎം, അസൂസ് എന്നിവയും ഇറക്കുമതി അംഗീകാരം നേടിയ കമ്പനികളുടെ കൂട്ടത്തിലുണ്ട്. ബുധനാഴ്ച മുതലാണ് ഇന്ത്യയുടെ പുതിയ ഇറക്കുമതി മാനേജ്മെന്റ് സംവിധാനം പ്രാബല്യത്തില്‍ വന്നത്.
ലൈസന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്താനുള്ള മുന്‍ പദ്ധതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ മാസം പുതിയ സംവിധാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കമ്പനികള്‍ ഇറക്കുമതിയുടെ അളവും മൂല്യവും ഒരു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ ഇറക്കുമതിക്കുള്ള അംഗീകാരം 2024 സെപ്റ്റംബര്‍ വരെ സാധുവാണ്.
നവംബര്‍ 1 മുതല്‍ ആരംഭിച്ച പുതിയ സംവിധാനം ഈ ഇനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ അവര്‍ എത്ര യൂണിറ്റുകള്‍ കൊണ്ടുവരുന്നുവെന്നും അവയുടെ മൂല്യം എത്രയാണെന്നും രജിസ്റ്റര്‍ ചെയ്യേണ്ട ഒരു സംവിധാനം കൊണ്ടുവന്നു. ഈ ഇറക്കുമതി സര്‍ക്കാര്‍ നിര്‍ത്തില്ല പക്ഷേ അവര്‍ നിരീക്ഷിക്കും. വാണിജ്യ, വ്യവസായ മന്ത്രാലയം ചട്ടങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക