ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് ഐസിസി. നവംബര്‍ 10 മുതല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്തെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ശ്രീലങ്കയുടെ ലോകകപ്പ് കാമ്പയിന് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ക്രിക്കറ്റ് ഗവേണിംഗ് ബോഡിയുടെ ഈ തീരുമാനം.
1996 ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക 2023 കളിച്ച ഒമ്പത് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചത്. അഴിമതി ആരോപണത്തിന്റെ പേരില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടിരുന്നു. 2023 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ 302 റണ്‍സിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് കായിക മന്ത്രി റോഷന് രണസിംഗ മുഴുവന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും പുറത്താക്കുകയും ചെയ്തിരുന്നു.
ഐസിസി ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നാണ് സസ്പെന്ഷന് തീരുമാനത്തില്‍ എത്തിയത്. ക്രിക്കറ്റ് ബോര്‍ഡ് ഐസിസി അംഗമായിരിക്കെ നിയമം ലംഘിക്കുന്നത് ഗുരുതരമായ വിഷയമാണെന്നു യോഗം വിലയിരുത്തി. ബോര്‍ഡിന്റെ ഭരണം സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക