വ്യാജ തൊഴിൽ റാക്കറ്റിൽ ഉൾപ്പെട്ട മൂന്ന് പേരെ കേന്ദ്ര അന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന അനധികൃത തൊഴിൽ റാക്കറ്റിനെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് സിബിഐ മൂന്ന് പേരെ അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കേന്ദ്ര സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തികൊണ്ടിരുന്നത്. ധൻബാദ് സ്വദേശി അമൻ കുമാർ, അരാരിയയിൽ നിന്നുള്ള അഭിഷേക് സിംഗ്, ബാംഗ്ലൂർ സ്വദേശി അജയ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്.
രണ്ട് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടിത സംഘടന കേന്ദ്ര സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും (പിഎസ്യു) ജോലി അന്വേഷിക്കുന്നവരിൽ നിന്നും പ്രോസസ്സിംഗ് ഫീസിന്റെയോ സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെയോ മറവിൽ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഓരോ തൊഴിലന്വേഷകരോടും 10-20 ലക്ഷം രൂപവരെ വാങ്ങിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക