പാലക്കാട്: കൽപ്പാത്തി രാഥോത്സവത്തിൽ രഥം തള്ളാൻ ആനയെ ഉപയോഗിക്കരുതെന്ന് ജില്ലാതല മോണിറ്ററിങ് സമിതി ക്ഷേത്രം ഭാരവാഹികൾക്ക് കർശന നിർദേശം നൽകി.
കഴിഞ്ഞ വര്‍ഷം രഥോത്സവത്തിന് ചെവിക്ക് പരുക്കേറ്റ പുതുപ്പള്ളി അര്ജ്ജുനന് എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ചൂണ്ടിക്കാണിച്ചാണ് ജില്ലാ മോണിറ്ററിംഗ് സമിതിയുടെ നിര്‍ദേശം.
അതേസമയം, എഴുന്നള്ളത്തിന് ആനകളെ എത്തിക്കാൻ വിലക്കില്ല. തീരുമാനത്തിനെതിരെ വിമർശനവുമായി ഗ്രാമവാസികൾ രംഗത്തെത്തി.
കഴിഞ്ഞ വർഷവും ആനയെ രഥം തള്ളാൻ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് മറികടന്ന് ആനയെക്കൊണ്ട് രഥം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സമിതി കര്‍ശന നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക