സിപിഎമ്മിന്റെ മുതിർന്ന നേതാവും പാർലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യസഹ്യമായ അസുഖങ്ങളെ തുടർന്ന് മകന്റെ വീട്ടിൽ കഴിയുകയായിരുന്ന ആചാര്യ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തിൽ നിന്ന് 1984 മുതൽ 2014 വരെ 9 തവണ തുടർച്ചയായി എംപിയായ അദ്ദേഹം 2014 ൽ തൃണമൂൽ കോൺഗ്രസിന്റെ നേതാവായ മുൻമുൻ സെന്നിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.
തൊഴിലാളി യൂണിയനുകളിലെ പ്രവർത്തനത്തിലൂടെ നേതൃനിരയിലേക്ക് എത്തിയ അദ്ദേഹം ദീർഘകാലം സിപിഎമ്മിന്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും അംഗമായി പ്രവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക