നവ കേരള സദസ്സിൽ ബഹുജന മുന്നേറ്റം കണ്ടതിൽ ഉണ്ടായ നൈരാശ്യമാണ് കഴിഞ്ഞ ദിവസം ഉണ്ടായത് എന്നും ഇതിനെതിരെ ഡിവൈഎഫ്ഐ നടത്തിയത് മാതൃകാ പ്രവർത്തനമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബസ്സിനു മുമ്പിലേക്ക് ജീവൻ അപകടപ്പെടുത്തും വിധത്തിൽ ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐ നടത്തിയത് ഇത് മാതൃക പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യപരമായ പ്രതിഷേധം ഉയരുന്നതിനെ എതിർക്കാറില്ലെന്നും ഓടുന്ന വാഹനത്തിനു മുമ്പിൽ കരിങ്കൊടിയുമായി ചാടി വീണാൽ അത് പ്രതിഷേധമല്ല അക്രമണോത്സുകതയാണ് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാകണമെന്നില്ല.
സാധാരണ തരത്തിലുള്ള അന്തരീക്ഷം മാറ്റിമറിക്കലാണ് ഇതിനു പിന്നിലുള്ള ഉദ്ദേശ്യം എന്ന് പറഞ്ഞ മുഖ്യമന്ത്രി റോഡിൽ ചാടുന്നയാൾക്ക് അപകടം ഉണ്ടായാൽ അത് ഏതെല്ലാം തരത്തിലുള്ള പ്രചാരണത്തിനിടയാക്കും എന്നും ചോദിച്ചു.
പരിപാടിക്ക് എത്തുന്ന ജനങ്ങളെ സംഘർഷ അന്തരീക്ഷം കൊണ്ട് തടയാൻ പറ്റുമോ എന്ന് നോക്കുകയാണ് ചെയ്യുന്നതെന്നും ആളൊഴുകുന്നത് തടയാൻ കഴിയാത്തതിനാൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതികൾ സ്വീകരിക്കുന്നില്ല എന്ന വാർത്തകൾ വ്യാജമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക