ചിത്രദുർഗ്ഗ മുരുഗ മുൻ മഠാധിപതി ശിവമൂർത്തി മുരുക ശരണരു പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ. വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജാമ്യം നിലനിൽക്കെ പോക്സോ കേസിൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച കർണാടക ഹൈക്കോടതി വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 14 മാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യം നേടി ഇയാൾ പുറത്തിറങ്ങിയത്. ദാവണഗെരെയിലെ വിരക്തമടത്തിൽ നാല് ദിവസമായി താമസിച്ചു വരുന്നതിനിടയിലാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടത്.
ജാമ്യം നിലനിൽക്കെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ചിത്രദുർഗ്ഗ സെഷൻസ് കോടതിയുടെ നടപടിയെ വിമർശിച്ച ഹൈക്കോടതി ജസ്റ്റിസ് സൂരജ് ഗോവിന്ദ രാജ് ശിവമൂർത്തിയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
ചിത്രദുർഗ സെഷൻസ് കോടതി യുടെ നടപടിക്കെതിരെ ശിവമൂർത്തിയുടെ അഭിഭാഷകനാണ്ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക