ആലപ്പുഴ: ആലപ്പുഴ പുറക്കാട് തീരത്ത് മഴയെ തുടര്‍ന്ന് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകര്‍ന്നു. വള്ളം രണ്ടാഴി പിളര്‍ന്ന് കടലില്‍ താഴ്ന്നു. 15 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
അതിനിടെ കനത്തമഴ പെയ്യുന്ന പത്തനംതിട്ടയിലെ ഇലന്തൂരിലും ചെന്നീര്‍ക്കരയിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി. പതിനൊന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കലഞ്ഞൂരില്‍ രണ്ടുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ടയ്ക്ക് പിന്നാലെ തൃശൂരിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. വൈകീട്ടോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക