നിങ്ങളുടെ വോട്ട് എംഎൽഎയെയോ സർക്കാരിനെയോ തിരഞ്ഞെടുക്കുന്നത് മാത്രമല്ല തെലുങ്കാനയുടെയും രാജ്യത്തിന്റെയും ഭാവി തീരുമാനിക്കുന്നതിന് കൂടിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഹലാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന കേന്ദ്രം നിരോധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 30നാണ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
എല്ലാ പാർട്ടികളുടെയും പ്രവർത്തനം വിലയിരുത്തിയിട്ട് മാത്രമേ നിങ്ങൾ വോട്ട് ചെയ്യാവൂ എന്നും എല്ലാ പാർട്ടിയെയും വിലയിരുത്തിയശേഷം നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ ചന്ദ്രശേഖരറാവു മതപരമായ സംവരണം നൽകുന്നുണ്ടെന്നും ആർക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല എന്നും പറഞ്ഞ അമിത് ഷാ തെലങ്കാനയിൽ ബി ആർ എസ് നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ് എന്നും വിമർശിച്ചു.
മതന്യൂനപക്ഷങ്ങൾക്ക് നൽകുന്ന നാല് ശതമാനം സംവരണം അവസാനിപ്പിക്കും എന്ന് പറഞ്ഞ അമിത് ഷാ പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുമായി അത് നൽകുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക