കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ, ഇയാളുടെ ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ മുഖം മറച്ച് പൂയപ്പള്ളി സ്റ്റേഷനിൽ എത്തിച്ചു.
പോലീസിന് അഭിവാദ്യമർപ്പിച്ചും പ്രതികൾക്കെതിരെ മുദ്രാവാക്യം വിളിച്ചും വൻ ജനക്കൂട്ടമാണ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നത്. ആറുവയസ്സുകാരി പെൺകുട്ടിയെയും സഹോദരനെയും പോലീസ് ക്യാമ്പിൽ കൊണ്ടുവന്ന് മൂന്ന് പ്രതികളുടെയും തിരിച്ചറിയൽ നടത്തുകയും കാറിൽ ഉണ്ടായിരുന്നത് ഇവർ മൂന്നു പേരും ആണെന്ന് ഇരുവരും മൊഴി നൽകുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറ് വയസ്സുകാരി പെൺകുട്ടിയെ സഹോദരനൊപ്പം ട്യൂഷന് പോകവെ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവം നടന്ന് 100 മണിക്കൂർ തികയുന്നതിനു മുൻപ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് മൂന്നു പേരെയും പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക