പ്രമുഖ പാരച്യൂട്ട് നിര്‍മാതാക്കളായ പയനീര്‍ എയറോ സ്പേസ് കമ്പനിയെ 2.2 മില്ല്യണ്‍ ഡോളറിന് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനി ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്ളോറിഡയിലുള്ള പയനീര്‍ എയറോസ്പേസിന്റെ മാത്യകമ്പനി പാപ്പരത്തത്തിന് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് മസ്ക് കമ്പനി ഏറ്റെടുക്കുന്നത്. 2021-ല്‍ ഉപഗ്രഹ നിര്‍മാണ കമ്പനിയായ സ്വാം എറ്റെടുത്തതിന് പിന്നാലെ സ്പേസ് എക്സ് ഏറ്റെടുക്കുന്ന കമ്പനി കൂടിയാണ് പയനീര്‍.
1938-ല്‍ പ്രവര്‍ത്തനമാരംഭിച്ച പയനീര്‍ എയറോ സ്പേസ് നാസയുടെയും സ്പേസ് എക്സിന്റെയും വിവിധ മിഷനുകളില്‍ ഡ്രഗ് ച്യൂട്ടുകള്‍ നിര്‍മിച്ചു നല്കുന്ന കമ്പനിയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മിഷനുകളും ഇതില്‍പ്പെടും. ഉയര്‍ന്ന വേഗതക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വളരെ സങ്കീര്‍ണ്ണമായ പാരച്യൂട്ടുകളാണ് ഡ്രഗ് ച്യൂട്ടുകള്‍.
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള പേടകങ്ങളുടെ ലാന്‍ഡിംഗ് വേഗത കുറക്കാനും പേടകത്തെ സ്ഥിരപ്പെടുത്താനുമാണ് ഡ്രഗ് ച്യൂട്ടുകള്‍ ഉപയോഗിക്കുന്നത്. സ്റ്റാര്‍ഷിപ്പ് റോക്കറ്റുകളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാനുള്ള പദ്ധതികളും പരീക്ഷിക്കുന്നതിനിടയിലാണ് സ്പേസ് എക്സിന്റെ പുതിയ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക