സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ തീരുമാനവുമായി പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസ്. ജീവനക്കാരുടെ നോട്ടീസ് പിരീഡ് കമ്പനി കുറച്ചിരിക്കുകയാണ്. സീനിയോറിറ്റി ലെവലിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പിരീഡ് 15-60 ദിവസങ്ങളില്‍ നിന്ന് 15-30 ദിവസമായാണ് കുറയ്ക്കുന്നത്.
ലെവല്‍ 1 മുതല്‍ 3 വരെയുള്ള റോളുകള്‍ക്ക് (എക്സിക്യൂട്ടീവുകള്‍, അസോസിയേറ്റ്സ്, സ്പെഷ്യലിസ്റ്റുകള്‍ ) 15 ദിവസമാണ് നോട്ടീസ് പിരീഡ്. ലെവല്‍ 4 മുതല്‍ മുകളിലേക്കുള്ള ജീവനക്കാരുടെ നോട്ടീസ് പിരീഡ് 30 ദിവസവുമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 60 ദിവസമായിരുന്നു പിരീഡ്. ഇ-മെയിലിലൂടെയാണ് വിവരം ജീവനക്കാരെ ബൈജൂസ് അറിയിച്ചത്.
സെപ്റ്റംബറില്‍ 4500-ലധികം ജോലികള്‍ കമ്പനിയില്‍ വെട്ടിക്കുറച്ചിരുന്നു. ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ടാണ് നടപടി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലൈനില്‍ ലേണില്‍ 13,000-14,000 വരെ ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ആയിരത്തിലധികം ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, മുടങ്ങിക്കിടക്കുന്ന ശമ്പളം കൊടുത്തുതീര്‍ത്തെങ്കിലും ബൈജൂസില്‍ സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക