കടലിന്റെ മക്കൾക്ക് കരുതലുമായി സർക്കാർ. കടലാക്രമണ ഭീതിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമ്മിക്കുവാൻ 37.6 2 കോടി രൂപ നൽകുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
168 ഫ്ലാറ്റുകളാണ് കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിക്ക് സമീപത്തുള്ള 2 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്നത്. തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ആണ് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി രണ്ട് ഏക്കർ സ്ഥലം വിട്ടു നൽകിയത്.
കൊച്ചുവേളിയിലെ സ്ഥലത്ത് ഫ്ലാറ്റ് നിർമ്മിക്കുന്നത് ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വളരെ സഹായകരമാകുന്ന ഒന്നാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഫ്ലാറ്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക