കൊച്ചി: കിഫ്ബി മസാലബോണ്ട് ഫണ്ടുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയുന്ന അന്വേഷണം വേണ്ടന്ന് ഹൈക്കോടതി. രേഖകള്‍ പരിശോധിച്ച് അന്വേഷണം നടത്തിയിട്ട് കാര്യമെന്തന്ന് അറിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. ഇഡി നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്ത് കിഫ്ബിയും മുന്‍ മന്ത്രി തോമസ് ഐസക്കും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നിര്‍ദ്ദേശം.
ഏഴ് തവണ കിഫ്ബിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതാണ്. രേഖകള്‍ പരിശോധിച്ച് അന്വേഷണം തുടരണോ എന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മുന്‍ മന്ത്രി തോമസ് ഐസക്ക് ഇതുവരെ ഇഡിക്ക് മുന്പില് ഹാജരായിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍ സുന്ദരേശന് വാദിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക