സർക്കാർ സബ്സിഡിയിൽ പ്രതീക്ഷയറ്റത്തോടെ നഷ്ടം നികത്തുന്നതിനായി ഔട്ട്ലെറ്റുകൾ വഴി മദ്യ വിതരണത്തിന് സർക്കാറിനോട് അനുമതി തേടി സപ്ലൈകോ. ലാഭം നേടണമെങ്കിൽ ഏറ്റവും നല്ല ബിസിനസ് മദ്യമാണെന്ന് സപ്ലൈകോയിൽ ഏക അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് അനുവാദം തേടി സപ്ലൈകോ സർക്കാറിനെ സമീപിച്ചത്.
നേരത്തെ ഔട്ട്ലെറ്റുകൾ വഴി എങ്ങനെ വിതരണം നടത്താം എന്നറിയുന്നതിനായി സപ്ലൈകോ ബെവ്കോയെ സമീപിച്ചിരുന്നു. നേരത്തെ കൺസ്യൂമർഫെഡ് മദ്യവിതരണം നടത്തുന്നതിനു മുൻപ് ബെവ്കോയെ സമീപിച്ച് വിതരണ രീതിയും കടമ്പകളും എല്ലാം ചോദിച്ചറിഞ്ഞിരുന്നതായും സമാനരീതിയിൽ മദ്യവിതരണം നടത്തുന്നുണ്ടെന്നും മാർക്കറ്റിംഗ് വിഭാഗം സർക്കാരിനെ അറിയിച്ചു.
നേരത്തെ നഷ്ടം നികത്താൻ പെട്രോൾ പമ്പ്’ മെഡിക്കൽ സ്റ്റോർ എന്നിവയൊക്കെ സപ്ലൈകോ നടത്തി എങ്കിലും ലാഭം നേടാൻ കഴിഞ്ഞില്ല. ശമ്പളം പോലും വൈകിയ സാഹചര്യത്തിൽ ഇനി മദ്യവിതരണത്തിലാണ് മുഴുവൻ പ്രതീക്ഷയും.
സർക്കാർ സബ്സിഡി നൽകാമെന്ന് ഏറ്റ കോടിക്കണക്കിന് തുക കുടിശ്ശികയായതും അരി, പഞ്ചസാര, മുളക്, മല്ലി എന്നുവേണ്ട വിൽക്കുന്നതെല്ലാം നഷ്ടത്തിൽ ആയതും സപ്ലൈകോ സ്വയം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക