കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ വിരമിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീട്ടിലും സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തി സി ബി ഐ. കേന്ദ്ര അന്വേഷണസംഘം കൊൽക്കത്ത ഉൾപ്പെടെ 13 സ്ഥലങ്ങളിൽ വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
സി ബി ഐ റഡാറിൽ ഉണ്ടായിരുന്ന രണ്ട് മുൻ സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ഇവർക്ക് കൽക്കരി കള്ളക്കടത്ത കേസിലെ മുഖ്യപ്രതി അനൂപ് മാജിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഒരേസമയം തെക്കൻ കൊൽക്കത്തയിലെ ഭവാനിപൂർ, വെസ്റ്റ് ബർദ്വാൻ ജില്ലയിലെ ദുർഗാപൂർ, കുൽതി, മാൾഡ തുടങ്ങി നിരവധി സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഈ വർഷം ആദ്യം ഇ സി എല്ലിന്റെ മുൻ ഡയറക്ടറെയും സെൻട്രൽ സിഐഎസ്എഫിലെ മുൻ ഇൻസ്പെക്ടർ ആനന്ദ് കുമാർ സിങ്ങിനേയും കൽക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
കൽക്കരി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മാജിയുമായി ഇവർക്ക് ബന്ധം ഉണ്ടെന്നും അഴിമതിയുടെ വിഹിതം ഇവർക്ക് ലഭിച്ചിട്ടുണ്ട് എന്നും സിബിഐ അറിയിച്ചു. കേന്ദ്ര സായുധ പോലീസ് സേനയുടെ അകമ്പടിയോടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക