തിരുവനന്തപുരം: ജില്ലയിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവിയം വീഥിയിൽ പുതിയ മാർഗ നിർദേശങ്ങളുമായി പൊലീസ്. മാനവീയം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപെടുത്തി. ഞായറാഴ്ചകളിൽ ഗതാഗത നിരോധനമുണ്ടാകും. നഗരസഭ മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാത്രി 7.30 മുതൽ പുലർച്ചെ 5.30വരെ ഗതാഗത നിയന്ത്രണമുണ്ടാകും. സ്ഥിരമായി പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഒരുക്കും. ഇക്കാര്യങ്ങളുടെ മേൽനോട്ടം പൊലീസും ജില്ലാ ഭരണകൂടവും വഹിക്കും. പോർട്ടലിന്റെ ഉദ്ഘാടനം ഈ മാസം 28ന് നടക്കും.
പകൽ സമയം മാനവീയം വീഥി വഴി യാത്രചെയ്യുന്ന വാഹനങ്ങളുടെ പരമാവധി വേഗത 20 കിലോമീറ്ററായി നിയന്ത്രിക്കാനും തീരുമാനമെടുത്തു. പകൽ സമയങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ ആ ദിവസം റോഡ് മുഴുവൻ ബ്ലോക്ക് ചെയും.
ഫീസ് ചുമത്തിയാകും വിവിധ സേവനങ്ങൾ ലഭ്യമാക്കുക. നഗരസഭയ്ക്കും ഡിടിപിസിക്കുമാണ് ഇത് സംബന്ധിച്ച ചുമതല. മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷ്ണർ എന്നുവരും പങ്കെടുത്തു.
മാനവീയം വീഥിയിൽ സംഘർഷ സാഹചര്യങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക