തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ റുവൈസിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാം എന്നും പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും റുവൈസ് കോടതിയെ അറിയിച്ചു. ജാമ്യ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയ കോടതി കേസിൽ നിർണായക നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.
ജാമ്യം അനുവദിക്കരുതെന്ന് ശക്തമായി പ്രോസിക്യൂഷൻ ആവശ്യം ഉന്നയിച്ചപ്പോൾ പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാം എന്നും റിവൈസ് കോടതിയെ അറിയിക്കുകയായിരുന്നു. രണ്ട് കാര്യങ്ങളാണ് ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോൾ മനസ്സിലാകുന്നത് എന്ന് നിരീക്ഷിച്ച കോടതി ഷഹനയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവുള്ളതായി ചൂണ്ടിക്കാട്ടിയ കോടതി ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും പറഞ്ഞു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നത്. പഠനത്തിനുശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചത് എന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും ജാമ്യ അപേക്ഷയിൽ പറഞ്ഞ റുവൈസ് പോലീസിനെ വിമർശിച്ചതിന്റെ പ്രതികാരമായാണ് തന്റെ അറസ്റ്റ് എന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക