ഫാര്‍മ കമ്പനിയായ അസ്ട്രാസെനെക്കയുടെ ഓഹരി വിലയില്‍ മുന്നേറ്റം രേഖപ്പെടുത്തി. ഡിസംബര്‍ 21ന് ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ ആറ് ശതമാനത്തോളം മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്തനാര്‍ബുദത്തിന് ചികിത്സിക്കാനുള്ള മരുന്നായ ഇനേര്ട്ടു ജനുവരിയില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില മുന്നേറിയത്.
ഡിസംബര്‍ 20 ബുധനാഴ്ചയിലെ ക്ലോസിംഗ് വിലയേക്കാള്‍ 1.31 ശതമാനമാണ് ഉയര്‍ന്നത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍, അസ്ട്ര സെനെക്ക ഫാര്‍മയുടെ ലാഭം 60.8 ശതമാനം വളര്‍ച്ച നേടി 52.4 കോടി രൂപയിലെത്തുകയുണ്ടായി. 2023-ല്‍ ഇതുവരെ ഓഹരി ഏകദേശം 40 ശതമാനം ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഭൂരിഭാഗം പേരും എടുത്ത വാക്സിനായ കോവിഷീല്‍ഡ് വികസിപ്പിച്ചത് അസ്ട്രാസെനെക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക