പാസ്പോർട്ടിന് സമാനമായ ഫിസിക്കൽ വെരിഫിക്കേഷൻ 18 വയസ്സിന് മുകളിലുള്ളവർക്ക് ആധാർ എടുക്കുന്നതിനും നടപ്പിലാക്കാൻ ഒരുങ്ങി യു ഐ ഡി എ ഐ. അപേക്ഷകർ നൽകുന്ന അപേക്ഷകളിലെ ആധികാരികത പരിശോധിച്ച ശേഷം സർവീസ് പോർട്ടൽ വഴിയുള്ള വെരിഫിക്കേഷൻ നടപടി സ്വീകരിക്കും.
ഫിസിക്കൽ വെരിഫിക്കേഷൻ നടപ്പാക്കുന്നതിനായി അതത് സംസ്ഥാന സർക്കാരുകളും ആയി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഫിസിക്കൽ വെരിഫിക്കേഷന് സംസ്ഥാന സർക്കാർ നിയമിക്കുന്ന നോഡൽ ഓഫീസർമാരും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമാരും നേതൃത്വം നൽകും.
സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ ആയിരിക്കും സർവീസ് പോർട്ടൽ വഴി ലഭിക്കുന്ന വെരിഫിക്കേഷൻ റിക്വസ്റ്റുകൾക്ക് മേൽനോട്ടം വഹിക്കുക. ക്രമീകരണങ്ങൾ 180 ദിവസത്തിനകം ആധാർ നടപടികൾ പൂർത്തിയാക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക