ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി അയോധ്യയിൽ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ മദ്യ വില്പന നിരോധിച്ചതായി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം എക്സൈസ് മന്ത്രി നിതിൻ അഗർവാൾ ആണ് മദ്യ വില്പന നിരോധിച്ച വിവരം അറിയിച്ചത്.
കഴിഞ്ഞവർഷം ജൂണിലും യുപി സർക്കാർ അയോധ്യയിലെയും മധുരയിലെയും ക്ഷേത്രങ്ങളിലും പരിസരങ്ങളിലും മദ്യനിരോധിത മേഖലകളായി പ്രഖ്യാപിച്ചിരുന്നു. ഫൈസാബാദ് ജില്ലയെ അയോധ്യ എന്ന് പുനർനാമകരണം ചെയ്ത ശേഷം 2018 മുതൽ തന്നെ അയോധ്യ നഗരത്തിൽ മദ്യവും മാംസവും നിരോധിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. എല്ലാ മദ്യശാലകളും മറ്റ് ഇടങ്ങളിലേക്ക് മാറ്റുകയോ അടച്ചുപൂട്ടുകയോ ചെയ്തതായി നിതിൻ അഗർവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക