ബോക്സ് ഓഫീസില്‍ വിജയ കുതിപ്പ് തുടര്‍ന്ന് സലാര്‍. പ്രഭാസിനെയും പൃഥ്വിരാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണ് സലാര്‍. ഇതിനോടകം തന്നെ ചിത്രം 500 കോടിയോളം രൂപ സ്വന്തമാക്കിയതായാണ് വിവരം. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.
ലോകമെമ്പാടും 600 കോടിയാണ് സലാര്‍ ലക്ഷ്യമിടുന്നതെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍. തിയേറ്ററുകളിലെത്തി ഏഴാം ദിവസം ചിത്രം ഇന്ത്യയില്‍ നിന്ന് ഏകദേശം 13.50 കോടി രൂപ നേടിയെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സലാറിന്റെ ഏഴ് ദിവസത്തെ മൊത്തം കളക്ഷന്‍ ഇപ്പോള്‍ ആഭ്യന്തര ബോക്സ് ഓഫീസില്‍ 308.90 കോടി രൂപയാണ്. ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച സലാര്‍ 400 കോടി രൂപ ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഇമോഷണല്‍ ഡ്രാമ എന്നതിലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് സലാറിനെ. ദേവയായി പ്രഭാസും, വരദരാജ മന്നാര്‍ ആയി പൃഥ്വിരാജും എത്തുന്ന സലാര്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതിലൂടെയാണ് ‘സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍’ ആദ്യ ഭാഗം കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക