സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം. ഇത്തരത്തിൽ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
മൂന്നാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് സംസ്ഥാന സർക്കാറുകൾക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നതിനു മുൻപ് സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കൂടി കണക്കിലെടുക്കണമെന്നും മൂലധന നിക്ഷേപം വർദ്ധിപ്പിക്കണമെന്നും സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങൾ തന്നെ മാനേജ് ചെയ്യണമെന്നും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെൺകുട്ടികളുടെ വിദ്യാഭ്യാസം അടക്കം സാമൂഹ്യ ക്ഷേമ രംഗത്തെ സൗജന്യങ്ങൾ നൽകാമെന്നും സൗജന്യമായി വെള്ളവും വൈദ്യുതിയും നൽകുന്നത് അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയ ധനമന്ത്രാലയം ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പും വർദ്ധിച്ചതു മൂലം ശ്രീലങ്കയും പാക്കിസ്ഥാനും സാമ്പത്തിക തകർച്ച നേരിട്ടത് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക