തിരുവനന്തപുരം: ഓള് കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഇന്ധന പമ്പുകള്‍ ഞായറാഴ്ച രാത്രി എട്ടുമുതല്‍ പത്ത് മണിക്കൂര്‍ അടച്ചിട്ടു. പമ്പുകള്‍ക്കെതിരെയുള്ള വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ഒപ്പം ഡീലര്‍ കമീഷൻ വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സൂചന പണിമുടക്ക്.
അടച്ചിടല്‍ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതിനാല്‍ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല. വാഹന ഉടമകള്‍ മുൻകരുതലെന്ന നിലയില്‍ നേരത്തെ തന്നെ ഇന്ധനം നിറച്ചിരുന്നു. എന്നാൽ ഞായറാഴ്ച വൈകീട്ട് ഇന്ധനം നിറയ്ക്കാൻ പമ്പുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സംസ്ഥാനത്തുള്ളത് 2000ത്തോളം പമ്പുകളാണ്. എന്നാൽ എണ്ണക്കമ്പനികള്‍ നേരിട്ട് നടത്തുന്നവ, വൻകിട എജൻസികള്‍ക്ക് കീഴിലുള്ളവ, കെ.എസ്.ആര്.ടി.സി യാത്രാഫ്യുവല്‍സ്, സിവില്‍ സപ്ലൈസ് നിയന്ത്രണത്തിലുള്ളവ എന്നിങ്ങനെയായി 200ഓളം പമ്പുകളുണ്ട്. ഇവ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക