ടെഹ്റാൻ: ഇറാനിൽ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സ്ഫോടനം.
അതെ സമയം, മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഇറാനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
2020 ജനുവരിയിൽ ഇറാഖിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനിയുടെ മരണം.
സുലൈമാനിയുടെ സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം നടന്നതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം വൈകുന്നേരം 3.04 നാണ് ആദ്യസഫോടനമുണ്ടായത്. 13 മിനിട്ടുകൾക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.
ചരമവാർഷികത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. സ്ഫോടനത്തിന് കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ തീവ്രവാദി ആക്രമണമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക