2018ൽ എരുമേലിയിൽ നിന്ന് കാണാതായ ജസ്നയുടെ തിരോധാനത്തിന് പിന്നിൽ മത തീവ്രവാദ സംഘടനകൾക്ക് ബന്ധമില്ല എന്നും ജസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും സിബിഐ. 52 പേജ് ഉള്ള റിപ്പോർട്ട് സിബിഐ സി ജെ എം കോടതിയിൽ സമർപ്പിച്ചു.
സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ ജസ്നയുടെ പിതാവിന് നൽകാനുള്ള വിശദീകരണം കേൾക്കുന്നതിനായി ജനുവരി 19ന് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേരള പോലീസ് കണ്ടെത്തിയ വിവരങ്ങളാണ് സിബിഐ റിപ്പോർട്ടിൽ സമർപ്പിച്ചിട്ടുള്ളത്.
മത തീവ്രവാദ സംഘടനകൾക്ക് ജസ്നയുടെ തിരോധാനത്തിൽ ബന്ധമില്ല, ആത്മഹത്യകൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല, ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, അധികം സുഹൃത്തുക്കൾ ഉള്ള ആളായിരുന്നില്ല ജസ്ന, കീപാഡ് ഉള്ള ഫോൺ ഉപയോഗിക്കുന്ന ജസ്ന വീട് വിട്ട് പോയപ്പോൾ ഫോൺ കൊണ്ടുപോയില്ല, ജെസ്നയുടെ സുഹൃത്തിനെയും പിതാവിന്റെയും ബ്രെയിൻ മാപ്പിങ് നടത്തിയെങ്കിലും കേസിന് സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല, സമീപ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പരിശോധന നടത്തിയെങ്കിലും കൊല്ലപ്പെട്ടതിന് തെളിവുകൾ ലഭിച്ചില്ല, ലോവർ പെരിയാർ ഡാമിന്റെ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല, ഇന്റർ പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു എന്നിവയാണ് സിബിഐ സമർപ്പിച്ച റിപ്പോർട്ടിലുള്ള സിബിഐയുടെ കണ്ടെത്തലുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക