ഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്താനിരുന്ന യാത്രയുടെ പേര് മാറ്റി. ഭാരത് ന്യായ് യാത്രയെ ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി പരിഷ്കരിച്ചു. പേര് മാറ്റിയതോടൊപ്പെ തന്നെ പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 15 സംസ്ഥാനങ്ങളുടെ പട്ടികയാണ് പുതുതായി പുറത്തിറക്കിയത്. പട്ടികയില്‍ അരുണാചല്‍ പ്രദേശും ഉള്‍പ്പെടുത്തി.
യാത്ര 11ാം ദിവസം ഉത്തര്‍പ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്ര. മൊത്തം 110 ജില്ലകള്‍, 100 ലോക്സഭാ സീറ്റുകള്‍, 337 നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളിലാണ് യാത്ര. ആകെ സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററില്‍ നിന്ന് 6,700 കിലോമീറ്ററായി ഉയര്‍ത്തി.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ വിഴുപ്പലക്കല്‍ വേണ്ടെന്ന് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എഐസിസി ഭാരവാഹിയോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക