പ്രിയ വർഗീസിന്റെ നിയമനം നിരമവിരുദ്ധമല്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ് എന്നും കണ്ണൂർ സർവ്വകലാശാല. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് സർവ്വകലാശാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അസോസിയേറ്റ് പ്രൊഫസർ നിയമനം ചട്ടങ്ങൾ പ്രകാരമാണ് നടന്നതെന്നും യുജിസി മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട് എന്നും ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിൽ സർവകലാശാല അറിയിച്ചു.
അധ്യാപക പരിചയത്തിൽ എഫ്ഡിപി പ്രകാരമുള്ള ഗവേഷണകാലയളവ് കണക്കാക്കാം എന്നും സ്റ്റുഡന്റ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സർവ്വകലാശാല കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
മാറുന്ന യുജിസിയുടെ ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ല എന്നാണ് പ്രധാനമായ വാദം. സുപ്രീംകോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക