മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി പ്രവർത്തകനുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെത്തുടർന്ന് മാധ്യമപ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
സർക്കാരിനെതിരായി കരുവന്നൂർ വിഷയത്തിൽ ജാഥ നയിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്ന് സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യം അപേക്ഷയിൽ ആരോപിക്കുന്നു. മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് പോലീസ് എഫ്ഐആർ പരിഷ്കരിച്ചതോടെ മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
താൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമപ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തത് എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി പറയുന്നു. കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക