മുൻജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് എതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മുതുകാടിനും മാജിക് പ്ലാനറ്റ് സ്ഥാപനങ്ങളുടെ നടത്തിപ്പിനും എതിരെ മുതുകാടിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനും ഭിന്നശേഷിക്കാരനും ആയ സിപി ശിഹാബ് ആണ് വാർത്താസമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്.
ശിഹാബിന് പിന്നാലെ നിരവധി രക്ഷിതാക്കളുംആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. തൃശ്ശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ കരുവന്നൂർ കരിപ്പാക്കുളം വീട്ടിൽ കെ കെ ശിഹാബ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മുതുകാടിന്റെ സ്ഥാപനത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലടക്കം ആരോപണം ഉയർന്നിരുന്നു. സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് കാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാലും സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും വൻതോതിൽ പണപ്പിരിവ് നടത്തുകയും ചെയ്യുന്നതിനാലുമാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് പൊതു താൽപര്യ ഹർജി നൽകിയ കെ കെ ശിഹാബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക