യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കമ്പ്യൂട്ടറിന്റെ ജീവനക്കാരനായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ രാകേഷ് അരവിന്ദിനെ ആണ് തിരുവനന്തപുരം മ്യൂസിയം പോലീസ് പിടികൂടിയത്.
യൂത്ത് കോൺഗ്രസ് നിർമ്മിച്ച വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യപ്രതിയായ ജൈസണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷ് ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതായും ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. സി ആർ കാർഡ് എന്ന ആപ്പ് വഴിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക