കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹൈക്കോടതിയിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രി പി രാജീവ് ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദ്ദം ചെലുത്തി എന്നും രഹസ്യ അക്കൗണ്ടുകൾ വഴി സിപിഐഎം കോടികളാണ് നിക്ഷേപിച്ചത് എന്നും ഇ ഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കരുവന്നൂർ ബാങ്കിൽ 25 രഹസ്യ അക്കൗണ്ടുകളാണ് സിപിഎം 17 ഏരിയ കമ്മിറ്റികളുടേതായി ഉണ്ടായിരുന്നത് എന്നും ഇവയിലൂടെ 100 കോടി രൂപയിൽ അധികം സിപിഎം നിക്ഷേപം നടത്തിയെന്നും ഇഡി പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ കരുവന്നൂർ സഹകരണ ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ മൊഴി നൽകിയതായും ഇ ഡി പറഞ്ഞു.
സുനിൽകുമാറിന്റെ മൊഴിയനുസരിച്ച് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എസി മൊയ്തീൻ, പാലോളി മുഹമ്മദ് കുട്ടി, വിവിധ ഏരിയ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ എന്നിവരും സമ്മർദ്ദം ചെലുത്തിയതായും പറയുന്നു. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട് ,പാർട്ടി കെട്ടിട ഫണ്ട് അക്കൗണ്ട്, എന്നീ പേരുകളിലാണ് രഹസ്യ അക്കൗണ്ടുകൾ തുറന്ന് സിപിഎം തട്ടിപ്പ് നടത്തിയത് എന്നും ഇ ഡി വ്യക്തമാക്കി. അതേസമയം നിയമവിരുദ്ധമായി കരുവന്നൂരിൽ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക