തിരുവനന്തപുരം : ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് അടിക്കടി ആവര്‍ത്തിക്കുമ്പോഴും കെ ഫോൺപദ്ധതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാൻ കെ ഫോണിന് സാധിക്കാത്തതിന് പിന്നിൽ പണമില്ലാത്ത പ്രതിസന്ധിയും പ്രധാന ഘടകമാണ്. 53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അടുത്തിടെ പകുതി തുക മാത്രമാണ് അനുവദിച്ചത്.
നികുതി ചെലവുകൾ അവഗണിച്ചാൽ ക ഫോൺ എന്നത് 1548 കോടിയുടെ ബൃഹത് പദ്ധതിയാണ്. പ്രഖ്യാപനങ്ങളൊന്നും സമയത്ത് നടന്നില്ലെന്ന വലിയ വിമര്‍ശനം ഉയരുന്നുണ്ട്. പ്രവര്‍ത്തന മൂലധനം കണ്ടെത്താനാകാത്ത പ്രതിസന്ധിയും വെല്ലുവിളിയാകുന്നു. ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷൻ നൽകുന്നത് ഉൾപ്പടെ സര്‍ക്കാര്‍ വാഗ്ദാനങ്ങൾ പാലിക്കേണ്ട കെ ഫോണിന് കഴിഞ്ഞ ബജറ്റിൽ 100 കോടി വകയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക