തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമ്മിച്ചെന്ന കേസിൽ കുരുക്ക് മുറുക്കി സർക്കാർ. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റ് കേസുകളും ക്രൈം ബ്രാഞ്ചിന് നൽകിയെക്കും. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിച്ചെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിന്നു. ജയ്സൺ മുകുളേലിന്റെ ഓഫീസിലും വീട്ടിലും ഇനിയും പരിശോധന നടത്തും. സിആർ കാർഡ് ആപ്പ് ഉപയോഗിച്ചവരെ കണ്ടെത്താൻ പോലീസ് നടപടി തുടങ്ങിക്കഴിഞ്ഞു. ജയ്സൺ ആപ്പ് വ്യാപകമായി പങ്കുവെച്ചതായി പൊലീസ് കണ്ടെത്തി. സിആർ കാർഡ് ഉപയോഗിച്ചവരെ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക