നടിയെ ആക്രമിച്ച കേസിൽ അതിജീവിത സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായിട്ടും തുടർനടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് അതിജീവിത സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിയായ തനിക്ക് ലഭ്യമാക്കുന്നില്ല എന്നും അതിജീവിത ആരോപിക്കുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ്വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണം പൂർത്തിയായിട്ടും ഇതുവരെ കേസെടുക്കുകയോ മറ്റ് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യാത്ത സാഹചര്യത്തിലാണ് അതിജീവിത സുപ്രീംകോടതിയെ സമീപിക്കുന്നത്. പ്രിൻസിപ്പൽ ജഡ്ജും വിചാരണ കോടതി ജഡ്ജുമായ ഹണി എം വർഗീസിന് അന്വേഷണ ചുമതല നൽകിയ കോടതി ജനുവരി ഏഴിനകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക