കേന്ദ്രസഹായം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ അരിവിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്ക് അകത്തും മന്ത്രിസഭയിലും സംസാരിക്കും എന്നും ഭക്ഷ്യവകുപ്പ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നും പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാർ ഏജൻസികൾക്ക് എഫ് സി ഐ യുടെ ഓപ്പൺ മാർക്കറ്റിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കേന്ദ്ര തീരുമാനം മാറ്റണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ തഴയുന്ന സമീപനമാണ് ധനവകുപ്പ് സ്വീകരിച്ചതെന്ന ആക്ഷേപം ഉയരുന്നതിനിടെ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ധനമന്ത്രിയെ നീരസം അറിയിക്കുകയും ചെയ്തു. കൃഷിവകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും കഴിഞ്ഞവർഷം അനുവദിച്ച തുകകൾ ഈ വർഷം വെട്ടിക്കുറച്ചതിൽ അതൃപ്തി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക