വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. ബജറ്റിലെ പ്രഖ്യാപനമായ സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവിൽ വലിയ തോതിലുള്ള ആശങ്കയുണ്ടെന്നും നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച തങ്ങൾക്കുള്ള ആശങ്ക സർക്കാറിനെ അറിയിക്കുമെന്നും അനുശ്രീ പറഞ്ഞു.
2023ലെ പോളിറ്റ് ബ്യൂറോ വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പാർട്ടി നയത്തിന് എതിരാണെന്നും അനുശ്രീ പറഞ്ഞു.
അതേസമയം വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തെ പറ്റി തീരുമാനമെടുത്തിട്ടില്ലെന്നും ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.
സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത് കടുത്ത നിയന്ത്രണങ്ങളുടെയാണെന്നും സ്വകാര്യ മേഖലയിലെ അക്കാദമിക് നിലവാരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ ആ സാഹചര്യം തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക