തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യ ദർശനത്തിനായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നാണ് സർവീസ് ആരംഭിച്ചത്. മുൻ കേന്ദ്ര റെയിൽവേ ഒ രാജഗോപാൽ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. 20 കൊച്ചുകൾ ഉള്ള ആസ്ത ട്രെയിനാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 972 യാത്രക്കാരാണ് ഉള്ളത്.
12 ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോധ്യ സ്റ്റേഷനിൽ എത്തും. 13-ന് പുലര്‍ച്ചെ 12.2-ന് അയോധ്യയിൽ നിന്ന് തിരിച്ച് 15 ന് രാത്രി 10.45 ന് കൊച്ചുവെളിയിൽ തിരികെവരും. 3300 രൂപയാണ് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രക്ക് ടിക്കറ്റ് നിരക്ക്. ട്രെയിനിന് വിവിധ സ്റ്റേഷന്കളിൽ ബിജെപി സ്വീകരണം നൽകും.
അയോധ്യ യാത്ര ബിജെപിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ തന്നെ നല്‍കണം. എന്നാൽ ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയാണ് ഒരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക